Tuesday, July 30, 2019

യൂറേഷ്യന്‍ ബ്ലൂ ടിറ്റ് (Eurasian Blue Tit)

നീലയും മഞ്ഞയും കലര്‍ന്ന തൂവലും ചെറിയ വലിപ്പവുംകൊണ്ട് യൂറേഷ്യന്‍ ബ്ലൂ ടിറ്റിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. 12 സെന്റിമീറ്റര്‍ നീളമുള്ള ഇവയ്ക്ക് ഏകദേശം 11 ഗ്രാം ഭാരം ഉണ്ടായിരിക്കും. തലയില്‍ നീലനിറമുള്ള ഇവയുടെ കണ്ണിലൂടെ കറുപ്പുനിറമുള്ള ഒരു വര കടന്നുപോകുന്നു. കറുത്തകൊക്കുകളും ചാരനിറമുള്ള കാലുകളും ഇവയുടെ പ്രത്യേകതയാണ്. സാധാരണയായി പ്രാണികളെയും ചിലന്തികളെയും ഭക്ഷിക്കുന്ന ഇവ വിത്തുകളും  മറ്റും കഴിക്കാറുണ്ട്. വുഡ് ടൈഗര്‍ പുഴു ഉള്‍പ്പെടെയുള്ള കീടങ്ങളെ നശിപ്പിക്കുന്ന ഒരു പക്ഷിയും കൂടിയാണിത്.  നിരവധി സ്റ്റാമ്പുകളിലും ഈ പക്ഷി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Painted bunting

Painted buntings are shy, secretive and often difficult to observe  for the  human eye, though can be fairly approachable where habituated to bird feeders. Males sing in spring from exposed perches to advertise their territories. These birds often feed by  hopping along the ground, cautiously stopping every few moments to look around. The painted bunting eats a large quantity of grass seeds. Seeds are eaten almost exclusively during winter. The painted bunting can live to over 10 years of age. The male  painted bunting was once a very popular caged  bird, but its capture and holding is currently illegal.


യെല്ലോ ഹെഡ് (Yellow Head)

കുരുവിയുടെയത്ര വലിപ്പമുള്ളതും തലയില്‍ മഞ്ഞനിറമുള്ളതുമായ ഒരു പക്ഷിയാണിത്. ഒരു കാലത്ത് ന്യൂസിലാന്റില്‍ വളരെ സുലഭമായി കണ്ടണ്ടുവന്നിരുന്ന ഈ പക്ഷി ഇന്ന് വംശനാശഭീഷണിയിലാണ്. വംശനാശഭീഷണിയില്‍ നിന്ന് ഈ പക്ഷിയെ രക്ഷിക്കാന്‍ നിരവധി പദ്ധതികള്‍ ന്യൂസിലാന്റില്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി വേട്ടക്കാരില്ലാത്ത കടല്‍ത്തീരദ്വീപുകളില്‍ ഈ പക്ഷികളെ സംരക്ഷിക്കുന്നു. കൂടുതല്‍ സമയവും മരങ്ങളിലാണ് ഇവ ചെലവഴിക്കുന്നത്. പുഴുക്കളും ചിലന്തികളുമാണ് ഇവയുടെ പ്രധാനഭക്ഷണം. ന്യൂസിലാന്റിലെ നൂറുഡോളര്‍ നോട്ടില്‍ ഈ പക്ഷിയുടെ ചിത്രം ഉണ്ട്.


മരതകപ്രാവ് (Common Emerald Dove )


The common emerald dove is a medium- sized pigeon, typically 23 to 28 centimetres in length. Its back and wings are bright emerald green. Its flight feathers and tail are blackish. Its head and underparts are dark pink, fading to greyish on the lower belly. Its eyes are dark brown and brill is bright red. The male has a white patch on the edge of the shoulders and a grey crown,  which the female lacks. Emerald doves usually occur singly, pairs or in small group. They are quite terrestrial, often searching for fallen fruit on the  ground. They are spending little time in trees except when roosting. They eat seeds and fruits of a wide variety of plants and are generally  tame and approachable.


ഷാമക്കിളി (White-rumped shama)


ഇവയ്ക്ക് 23-28 സെ.മീ നീളവും 28-34 ഗ്രാം തൂക്കവും ഉണ്ടാകും. കറുത്ത കൊക്കും പിങ്ക് കാലുകളും ഇവയുടെ പ്രത്യേകതയാണ്. ആണ്‍പക്ഷികള്‍ക്ക് തിളങ്ങുന്ന കറുപ്പുനിറമാണ്. കൂടാതെ  വയറിന്റെ ഭാഗത്ത് തവിട്ടുനിറവും ചിറകിന്റെ മുകളില്‍ വെള്ളനിറവുമുണ്ട്. ചാരനിറം കലര്‍ന്ന തവിട്ടുനിറത്തിലുള്ള പെണ്‍പക്ഷി ആണ്‍പക്ഷിയേക്കാള്‍ ചെറുതാണ്. വേരുകള്‍, ഇലകള്‍, തണ്ടുകള്‍ എന്നിവയുപയോഗിച്ച് പെണ്‍പക്ഷികളാണ് കൂട് ഉണ്ടാക്കുന്നത്. ആണ്‍പക്ഷികള്‍ കാവല്‍നില്‍ക്കും. പെണ്‍പക്ഷി നാലോ അഞ്ചോ മുട്ടകളിടും. 12 മുതല്‍ 15 ദിവസംകൊണ്ട് മുട്ടകള്‍ വിരിയും. ആണ്‍പക്ഷിയും പെണ്‍പക്ഷിയും ചേര്‍ന്നാണ് കുഞ്ഞുങ്ങളെ തീറ്റുന്നത്. പ്രാണികളാണ് ഷാമക്കിളിയുടെ പ്രധാന ഭക്ഷണം. വളരെ മനോഹരമായ ശബ്ദമുള്ള ഈ പക്ഷികളെ കൂട്ടിലിട്ടു വളര്‍ത്താറുമുണ്ട്.


Amitav Ghosh (അമിതാവ് ഘോഷ്‌)

ഇംഗ്ലീഷ് ഭാഷയില്‍ എഴുതുന്ന ബംഗാളി സാഹിത്യകാരനാണ് അമിതാവ് ഘോഷ്. 1956 ജൂലൈ 11 ന് കൊല്‍ക്കത്തയിലെ ഒരു ബംഗാളി ഹിന്ദു കുടുംബത്തില്‍ ജനിച്ച അമിതാവ് ഘോഷ് ഡെറാഡൂണിലെ ' ദി ഡൂണ്‍' സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂള്‍ പഠനകാലത്ത് അദ്ദേഹം പതിവായി 'ദി ഡൂണ്‍ സ്‌കൂള്‍ വീക്ക്‌ലി'യില്‍ ഫിക്ഷനും കവിതയും എഴുതിയിരുന്നു.
ഡൂണ്‍ സ്‌കൂള്‍ പഠനത്തിനുശേഷം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സെന്റ് സ്റ്റീഫന്‍ കോളേജ്, ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് എന്നിവയില്‍ നിന്ന് ബിരുദം നേടി. പീറ്റര്‍ ലീന്‍ഹാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ സാമൂഹിക നരവംശശാസ്ത്രത്തില്‍ സെന്റ് എഡ്മണ്ട് ഹാള്‍, ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് അദ്ദേഹം ഡേക്ടറേറ്റ് നേടി.
ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ എക്‌സപ്രസ് പത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. കൊല്‍ക്കത്തയിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സ്, തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളില്‍ ഫെലോ ആയിരുന്നു. 1999-ല്‍ ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയിലെ ക്വീന്‍സ് കോളേജില്‍ പ്രഫസറായി ചേര്‍ന്നു. 2005 മുതല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇന്ത്യയിലേക്കു മടങ്ങിയ ഘോഷ് ഐബിസ് ട്രൈലോജിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
2007 ല്‍ ഭാരതസര്‍ക്കാര്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു. 2009-ല്‍
റോയല്‍ സൊസൈറ്റി ഓഫ് ലിറ്ററേച്ചര്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2015-ല്‍ ഘോഷ്, ഫോര്‍ഡ് ഫൗണ്ടണ്ടേഷന്‍ ആര്‍ട്ട് ഓഫ് ചേഞ്ച് ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.
2016 നവംബര്‍ 20 ന് മുബൈ ലിറ്റ് ഫെസ്റ്റായ ടാറ്റ ലിറ്ററേച്ചര്‍ ലൈവില്‍ ഘോഷ് ആജീവാനന്ത നേട്ടത്തിനുള്ള പുരസ്‌കാരം നേടി. 2018 ഡിസംബറില്‍ 54-ാമത്തെ ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനാണ് ഘോഷ്.
അദ്ദേഹത്തിന്റെ കൃതികളും അവാര്‍ഡുകളും ഫ്രാന്‍സിന്റെ മികച്ച സാഹിത്യ അവാര്‍ഡുകളിലൊന്നായ പ്രിക്‌സ് മെഡിസിസ് എട്രാന്‍ജറിനെ 'സര്‍ക്കിള്‍ ഓഫ് റീസണ്‍' നേടി. 'ഷാഡോ ലൈന്‍സ്' സാഹിത്യ അക്കാദമി അവാര്‍ഡും ആനന്ദപുരസ്‌കാറും നേടി. 1997-ലെ ആര്‍തര്‍ സി ക്ലാര്‍ക്ക് അവാര്‍ഡ് 'കൊല്‍ക്കത്ത ക്രോമസോം' നേടി. 2008-ലെ മാന്‍ ബുക്കര്‍ സമ്മാനത്തിനായി 'സീ പോപ്പീസ്' ഷോര്‍ട്ട്‌ലിസ്റ്റ്  ചെയ്യപ്പെട്ടു. ഇത് 2009-ലെ വോഡഫോണ്‍ ക്രോസ്വേഡ് ബുക്ക് അവാര്‍ഡിന്റെയും 2010-ലെ ഡാന്‍ ഡേവിഡ് സമ്മാനത്തിന്റെയും സഹജേതാവുമായിരുന്നു. മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസ് 2011 നായി 'സ്‌മോക്ക് റിവര്‍' ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.
കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പ്രൈസ് പരിഗണനയില്‍ നിന്ന് ഘോഷ് തന്റെ 'ഗ്ലാസ് പാലസ്' എന്ന നോവല്‍ പിന്‍വലിച്ചു. എന്നാല്‍ അവിടെത്തന്നെ യൂറേഷ്യന്‍ വിഭാഗത്തിലെ ഏറ്റവും മികച്ച നോവലിനുള്ള അവാര്‍ഡിന് ഈ കൃതി അര്‍ഹമാവുകയും ചെയ്തു.



മേധാപട്കര്‍

ഇന്ത്യയിലെ പ്രശസ്തയായ ഒരു സാമൂഹ്യപ്രവര്‍ത്തകയാണ് മേധാപട്കര്‍. നര്‍മദ നദീസംരക്ഷണത്തിനു വേണ്ടി രൂപീകരിച്ച നര്‍മദ ബചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനേതാവും, പുരോഗമനവാദികളുടെ ദേശീയ സംഘടനയായ നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍ മൂവ്‌മെന്റ് എന്ന സംഘടമനയുടെ ദേശീയ കണ്‍വീനറുമാണ് മേധാപട്കര്‍. ലോകത്തെ അണക്കെട്ടുകളുടെ പാരിസ്ഥിതിക, സാമൂഹ്യ,സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചു പഠിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് കമ്മീഷന്‍ ഓഫ് ഡാംസ് എന്ന സംഘടനയില്‍ അംഗമാണ് മേധാപട്കര്‍.
1954 ഡിസംബര്‍ 1 ന് മുബൈയില്‍ ജനിച്ചു. വസന്ത് കനോല്‍ക്കറും, ഇന്ദു കനോല്‍ക്കറുമായിരുന്നു മാതാപിതാക്കള്‍. സാമൂഹ്യപ്രവര്‍ത്തകയാവുന്നതിന് മുന്‍പ് മുബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ (TISS) നിന്ന് സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി.TISS ലെ ജോലിയും ഗവേഷണവും ഉപേക്ഷിച്ച് മഹാരാഷ്ട്ര, മധ്യപ്രദേശ്,ഗുജറാത്ത് സംസ്ഥാനങ്ങളിലെ കര്‍കരുടെയും ആദിവാസികളുടെയും ഉന്നമനത്തിനായുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും ഇത് നര്‍മദ ബചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു.
നര്‍മദനദിക്കും അതിന്റെ പോഷക നദികള്‍ക്കും കുറുകെ പല സ്ഥലങ്ങളിലായി  നിര്‍മിച്ചുകൊണ്ടിരിക്കുന്ന അണക്കെട്ടുകള്‍ മൂലം (സര്‍ദാര്‍ സരോവര്‍ പദ്ധതി) പദ്ധതി ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ ഇടപെട്ടുകൊണ്ടായിരുന്നു അവര്‍ ദേശീയ പ്രക്ഷോഭങ്ങളില്‍ സജീവമാകുന്നത്. പദ്ധതി മൂലം കഷ്ടത നേരിടുന്ന പത്തു ലക്ഷത്തോളം വരുന്ന അവിടുത്തെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിനും അവരുടെ പുനരധിവാസത്തിനും വേണ്ടി അവര്‍ സംഘടിപ്പിച്ച സമരങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു.അണക്കെട്ട്് നിര്‍മിച്ചപ്പോള്‍ ഉയര്‍ന്നുവന്ന ജലനിരപ്പില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മധ്യപ്രദേശിലെ ജല്‍സിന്ധി ഗ്രാമത്തിലെയും, മഹാരാഷ്ട്രയിലെ ദോംഖേദി ഗ്രാമത്തിലെയും ജനങ്ങള്‍ക്കുവേണ്ടി മേധാപട്കര്‍ മരണം വരെ സമരം ആരംഭിക്കുകയും പിന്നീട് അവരെ ഈ സമരത്തില്‍ നിന്ന് പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു.
അണക്കെട്ടുകളുടെ ഉയരം വര്‍ധിപ്പിക്കുന്നതിനെതിരെ 2006 മാര്‍ച്ച് 28 ന് അവര്‍ നിരാഹാര സമരം ആരംഭിച്ചു. സുപ്രീംകോടതി അവരുടെ അപ്പീല്‍ സ്വീകരിക്കാതിരുന്നതിനാല്‍ ഏപ്രില്‍ 17 ന് ഉപവാസം അവസാനിപ്പിച്ചു.
ടാറ്റാ മോട്ടോര്‍ കമ്പനിക്കായി കൃഷിസ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ പശ്ചിമ ബംഗാളിലെ സിംഗൂറില്‍ നടന്ന കര്‍ഷക പ്രക്ഷേഭത്തില്‍ പങ്കെടുക്കുവാനെത്തിയ മേധാ പട്കറെ 2006 ഡിസംബര്‍ 2 ന് പോലീസ് അറസ്റ്റ് ചെയ്തു.
ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നാഗ്പൂരില്‍ ആരംഭിക്കുന്ന ലാവാസ പ്രോജക്ടിനെതിരെ അവര്‍ നടത്തിയ സമരവും ശ്രദ്ധേയമായിരുന്നു. അഴിമതി പൂര്‍ണമായും ഇല്ലാതാക്കാന്‍ അണ്ണാഹസാരെ നടത്തിയ പോരാട്ടത്തിലും അവര്‍ പങ്കെടുത്തു.
ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തു തുടങ്ങാനിരുന്ന ആണവപദ്ധതി അവിടുത്തെ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഒരേപോലെ ദോഷകരമാകുമെന്നതുകൊണ്ട് അത് നിര്‍ത്തലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
2014 ജനുവരിയില്‍ അരവിന്ദ് കെജ്‌രിവാള്‍ രൂപംനല്‍കിയ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ നോര്‍ത്ത് ഈസ്റ്റ് മുബൈ നിയോജക മണ്ഡലത്തില്‍ നിന്നും ആം ആദ്മി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും 8.09% വോട്ടുകള്‍ മാത്രം നേടി ഭാരതീയ ജനതാപാര്‍ട്ടിയുടെ കിരിത് സോമയ്യയോട് പരാജയപ്പെടുകയും ചെയ്തു.
റൈറ്റ് ലൈവ്‌ലി ഹുഡ് അവാര്‍ഡ്, ബി.ബി.സി നല്‍കിയ, ഏറ്റവും നല്ല രാഷ്ട്രീയ, സാമൂഹിക പ്രചാരണത്തിനുള്ള 'ഗ്രീന്‍ റിബണ്‍' അന്താരാഷ്ട്ര അവാര്‍ഡ്,ആംനസ്റ്റി ഇന്റര്‍നാഷണല്‍ നല്‍കിയ ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫെന്റര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ മേധാ പടക്ര്‍ക്ക് ലഭിച്ചിട്ടുണ്ട്.


5th Issue

Students India

Students India

6th Issue