Thursday, August 1, 2019

ചെന്തലയന്‍ വേലിതത്ത (Chestnut-headed bee eater)

Chestnut-headed bee eater or bay-headed bee-eater, is a near passerine bird in the bee-eater family Meropidae. It is a resident breeder in the Indian subcontinent and adjoining regions, ranging from India east to Southeast Asia.
This species, like other bee-eaters, is a richly coloured, slender bird. It is predominantly green, with blue on the rump and lower belly. Its face and throat are yellow with a black eye stripe, and the crown and nape are rich chestnut. The thin curved bill is black. This species is 18–20 cm long; it lacks the two elongated central tail feathers possessed by most of its relatives.

ചെമ്പന്‍ പാണ്ട (Red panda)

കിഴക്കന്‍ ഹിമാലയത്തിലും  തെക്കുപടിഞ്ഞാറന്‍  ചൈനയിലും കണ്ടുവരുന്ന ഒരു സസ്തനിയാണ് ചെമ്പന്‍ പാണ്ട (ഇംഗ്ലീഷ് നാമം: Red panda). ഇന്ത്യ, ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളില്‍ നമുക്കിവയെ കാണാന്‍ സാധിക്കും. ഇന്ത്യയില്‍ പ്രധാനമായും സിക്കിം, അരുണാചല്‍, മേഘാലയ, പശ്ചിംബംഗ എന്നീ സംസ്ഥാനങ്ങളിലാണ് ഇവ ധാരാളമായി ഉള്ളത്. സിക്കിം സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം കൂടിയാണ് ചെമ്പന്‍ പാണ്ട. സമുദ്രനിരപ്പില്‍നിന്നും 7,200 മുതല്‍ 15,700 അടി വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് ഇവ വസിക്കുന്നത്. 10° C നും 25°C നും ഇടയിലുള്ള അന്തരീക്ഷതാപനില ഇവ ഇഷ്ടപ്പെടുന്നു.
ഒരു വളര്‍ത്തുപൂച്ചയേക്കാള്‍ അല്പം അധികം മാത്രം വലിപ്പമുള്ള ഇവ സദാസമയവും മരങ്ങളിലാണ് ചിലവഴിക്കാറ്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ ഇവയുടെ ശരീരം ചെമ്പന്‍ രോമങ്ങളാല്‍ ആവ്യതമാണ്. രോമാവൃതമായ നീണ്ട അയഞ്ഞ വാല്‍ ഇവയുടെ പ്രത്യേകതയാണ്. മിശ്രഭുക്കായ ചെമ്പന്‍ പാണ്ടയുടെ ഭക്ഷണം മുളയാണെങ്കിലും മുട്ട, പക്ഷികള്‍, ഷഡ്പദങ്ങള്‍ ചെറിയ സസ്തനികള്‍ എന്നിവയേയും അകത്താക്കാറുണ്ട്.
ചെമ്പന്‍പാണ്ടയുടെ ശരീരത്തിന് (വാല്‍ ഉള്‍പെടാതെ) 50 മുതല്‍ 64 സെ.മീ വരെയും, വാലിന് 28 മുതല്‍ 59 സെ. മീ വരെ നീളവും കാണപ്പെടാറുണ്ട്. ഇവയില്‍ ആണിന് 3. 7-6.2 കിലോയും പെണ്ണിന് 3-6 കിലോയും തൂക്കം കാണുന്നു. ശരീരത്തിന്റെ മുകള്‍ ഭാഗത്ത് നീളമുള്ളതും മൃദുവായതുമായ ചെമ്പന്‍ രോമങ്ങള്‍ ഉള്ളപ്പോള്‍ അടിഭാഗത്തെ രോമങ്ങള്‍ക്ക് കറുപ്പുകലര്‍ന്ന തവിട്ടുനിറമാണ്. കൂര്‍ത്തുവളഞ്ഞ നഖങ്ങള്‍  ഇവയെ മരങ്ങളിലൂടെ സഞ്ചരിക്കാന്‍ സമര്‍ത്ഥരാക്കുന്നു.

കാറ്റില്‍ ഈഗ്രറ്റ് (Cattle Egret)

ഗ്രേറ്റ് ഈഗ്രറ്റ്, അമേരിക്കന്‍ ഈഗ്രറ്റ്, ലാര്‍ജ് ഈഗ്രറ്റ്, കോമണ്‍ ഈഗ്രറ്റ്, ഗ്രേറ്റ് വൈറ്റ് ഈഗ്രറ്റ്, ഗ്രേറ്റ് വൈറ്റ് ഹെറോണ്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇവ നാലു ഉപവര്‍ഗ്ഗങ്ങളിലായി ഏഷ്യ, ആഫ്രിക്ക, അമേരിക്ക, തെക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. ജലത്തിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ വൃക്ഷങ്ങളില്‍ ഇവ കൂടുകൂട്ടി പാര്‍ക്കുന്നു. വെള്ളരിപ്പക്ഷികളില്‍ ഏറ്റവും വലിയ ഇനമാണ് പെരുമുണ്ടി. പ്രകടമായ വലിപ്പ വ്യത്യാസം കൊണ്ട് തന്നെ പെരുമുണ്ടിയെ തിരിച്ചറിയാം. ഗ്രേറ്റ് ഈഗ്രറ്റ് എല്ലാ ഈഗ്രറ്റുകളെയും പോലെ ഹെറോണുകളുടെ കുടുംബമായ ആര്‍ഡെയിഡേയിലെ അംഗമാണ്. പാരമ്പര്യമായി ഇവ സികോണിഫോംസ് നിരയില്‍പ്പെട്ട കൊറ്റികളോടൊപ്പമാണ് തരംതിരിച്ചിരിക്കുന്നത്. എങ്കിലും അടുത്ത ബന്ധുവായ പെലിക്കണുകളുടെ കൂട്ടത്തില്‍ പെലിക്കണിഫോംസ് നിരയിലാണ് കാണപ്പെടുന്നത്. ഗ്രേറ്റ് ഈഗ്രറ്റുകള്‍ മറ്റു ഹെറോണുകളുടെ കൂടുകളില്‍ കുടിയേറിപാര്‍ക്കുന്നു. വൃക്ഷങ്ങളിലോ ചെറിയ കൊമ്പുകളിലൊ കമ്പുകളോ സസ്യങ്ങളില്‍നിന്ന് ലഭിക്കുന്ന മറ്റു വസ്തുക്കള്‍കൊണ്ടോ കൂടുകള്‍ നിര്‍മ്മിക്കുന്നു. ഇവ ഓരോ കൂടുകളിലും ഇളം പച്ച കലര്‍ന്ന നീലനിറത്തിലുള്ള മൂന്നോ നാലോ മുട്ടകള്‍  ഇടുന്നു. മുട്ട വിരിയുമ്പോള്‍ എല്ലാകുഞ്ഞുങ്ങളും രക്ഷപെടാറില്ല. കൂട്ടത്തിലെ തിക്കും തിരക്കിനിടയില്‍പ്പെട്ട് വലിയ കുഞ്ഞുങ്ങള്‍ ചെറിയ കുഞ്ഞുങ്ങളെ കൊല്ലുന്നു. കുഞ്ഞുങ്ങളുടെ ശരീരം മുഴുവനും വലിയ വെള്ള മൃദുവായ തൂവലുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ജനനസമയത്ത് തന്നെ തല ഉയര്‍ത്താനുള്ള കഴിവും ഇവയ്ക്കുണ്ട്. 1800-1900 നും ഇടയിലുള്ള കാലയളവില്‍ തൂവലിനുവേണ്ടി പക്ഷിവേട്ടക്കാര്‍ ഇവയെ കൊന്നൊടുക്കിയതിനാല്‍ ഇവയുടെ എണ്ണം  90% വരെ  കുറയാനിടയായി. നിയമപ്രകാരം ഇവയെ സംരക്ഷിക്കാന്‍ തുടങ്ങിയതിനുശേഷമാണ് എണ്ണത്തില്‍ കാര്യമായ വര്‍ധനവ്  ഉണ്ടായത്. തണ്ണീര്‍ത്തടങ്ങള്‍ നശിക്കുന്നതിനാലും ഇവയുടെ വാസസ്ഥലങ്ങള്‍ നശിക്കുന്നതുകൊണ്ടും ഗ്രേറ്റ് ഈഗ്രറ്റുകളുടെ എണ്ണം കുറഞ്ഞുവരുന്നു.

Wednesday, July 31, 2019

Anshula kant (അന്‍ഷുല കാന്ത്)

ലോക ബാങ്കിന്റെ ഇപ്പോഴത്തെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും മാനേജിംഗ് ഡയറക്ടറുമാണ് അന്‍ഷുല കാന്ത്. 2019 ജൂലൈ 12-നാണ് അന്‍ഷുല ലോക ബാങ്കിന്റെ ആദ്യ വനിതാ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിതയായത്. ഇന്ത്യന്‍ വംശജയായ ഇവര്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ റൂര്‍ക്കി എന്ന നഗരത്തില്‍ 1960 സെപ്റ്റംബര്‍ 7-നാണ് ജനിച്ചത്. 1978-ല്‍ ലേഡി ശ്രീറാം കോളേജ് ഫോര്‍ വുമണ്‍സില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും 1981-ല്‍ ദില്ലി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ അന്‍ഷുല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സില്‍ ഒരു അംഗീകൃത അസോസിയേറ്റാണ്.
1983-ല്‍ അന്‍ഷുല കാന്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസറായി ചേര്‍ന്നു. മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ എസ് ബി ഐ യുടെ ചീഫ് ജനറല്‍ മാനേജര്‍, നാഷ്ണല്‍ ബാങ്കിംഗ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍, എസ് ബി ഐ (സിംഗപ്പൂര്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2018 സെപ്റ്റംബറില്‍ അവര്‍ രണ്ടണ്ടണ്ട് വര്‍ഷത്തേക്ക് എസ് ബി ഐ യുടെ മാനേജിംഗ് ഡയറക്ടറായും ബാങ്ക് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു.
റിസ്‌ക്, ട്രഷറി, ഫണ്ടണ്ടിംഗ്, റെഗുലേറ്ററി കംപ്ലയിന്‍സ് ഓപ്പറേഷന്‍സ് എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളിയേറിയ മേഖലകളില്‍ അവര്‍ മികവ് പുലര്‍ത്തിയിട്ടുണ്ടണ്ട്. എസ് ബി ഐ യുടെ സി എഫ് ഒ എന്ന നിലയില്‍ അന്‍ഷുല കാന്ത് 38 ബില്യണ്‍ യു എസ് ഡോളര്‍ വരുമാനവും മൊത്തം ആസ്തി 500 ബില്യണ്‍ ഡോളറും കൈകാര്യം ചെയ്തു. എസ് ബി ഐ യുടെ മൂലധന അടിത്തറ അവര്‍ വളരെയധികം മെച്ചപ്പെടുത്തുകയും ദീര്‍ഘകാല സുസ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. എസ് ബി ഐയുടെ റിസ്‌ക് കംപ്ലയിന്‍സ്, സ്‌ട്രെസ്ഡ് അസറ്റ് പോര്‍ട്ട് ഫോളിയോ എന്നിവയുടെ നേരിട്ടുള്ള ഉത്തരവാദിത്വം ഏറ്റെടുത്തതോടെ ബാങ്കിന്റെ റിസ്‌ക് മാനേജ്‌മെന്റിനെ ശാക്തീകരിക്കുന്നതിനിടയില്‍ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അവര്‍ നേതൃത്വം നല്‍കി.
2019 ജൂലൈ 12 ന് ലോകബാങ്ക് ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും മാനേജിംഗ് ഡയറക്ടറായും അവര്‍ നിയമിക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് അസോസിയേഷന്‍, ഫിനാന്‍ഷ്യല്‍, റിസ്‌ക് മാനേജ്‌മെന്റ് എന്നിവ സമാഹരിക്കുന്നതിനുള്ള ചുമതലകളാണ് അവര്‍ നിര്‍വഹിക്കുന്നത്.


Tuesday, July 30, 2019

Purple Swamphen

Purple swamphen is a large waterhen with a distinctive heavy red bill and forehead shield. They have  red eyes, deep blue head and breast. Its long reddish legs with long slender unwebbed toes help it walk and feed in shallow water. They have  a white undertail that is exposed when they flick their tail up and down. Purple swamphens are in fact highly adaptable to changing  environments. They are eating a wide variety of both plants and small animals. Purple swamphen lay an average of 5 eggs, feeding the young and chasing away predators. Purple swamphens are found in many parts of the world and have  many different names.

കാട്ടിലക്കിളി(Golden-fronted Leafbird)

ഇന്ത്യയിലും ശ്രീലങ്കയിലും മറ്റും ധാരാളമായി കണ്ടുവരുന്ന ഒരു പക്ഷിയാണിത്. ഓറഞ്ചുനിറമുള്ള നെറ്റിയും കറുപ്പും നീലയും കലര്‍ന്ന താടിയും കഴുത്തുമാണ് ഇവയുടെ പ്രത്യേകത. പെണ്‍പക്ഷിക്ക് ആണിനെക്കാള്‍ മങ്ങിയ നിറമാണ്. ഇവയുടെ പച്ചകലര്‍ന്ന നിറവും ചെറിയ ശരീരവും മൂലം ഇലകള്‍ക്കിടയില്‍ ഇവയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പ്രാണികളും പഴങ്ങളുമാണ്  പ്രധാന ഭക്ഷണം. ഒരു തവണ രണ്ടോ മൂന്നോ മുട്ടകളിടുന്നു. കാട്ടിലക്കിളിയുടെ മുട്ടയ്ക്ക് ചുവപ്പുകലര്‍ന്ന മഞ്ഞനിറമാണ്.

Robin Bird

Robin is the national bird of Britain. The male and female robin are similar in colouration, with an orange breast and face lined with grey. Its upper parts are brown and belly is white. Its  bill and eyes are black. The robin is diurnal, although has been reported to be active hunting insects on moonlight nights or near artificial light at night. Male robins are noted for their highly agrressive territorial behaviour. Because of high mortality in the first year of life, a robin has an average  life expectancy of 1.1 years. The robin has appeared on many christmas postage stamps. The robin produces a fluting, warbling song during the breeding season.


5th Issue

Students India

Students India

6th Issue