Class 5 (MM)

Malayalam (കേരളപാഠാവലി)

1. ഒരു കൃഷിയധ്യാപകനെന്ന നിലയില്‍ എന്തെല്ലാം പ്രത്യേകതകളാണ് നിങ്ങള്‍ കൃഷിമാഷില്‍ കണ്ടെത്തിയത്? കൃഷിമാഷ് എന്ന പാഠഭാഗം അടിസ്ഥാനമാക്കി വിലയിരുത്തുക.
'താനൊരു മാഷല്ല, വെറും കൃഷിക്കാരന്‍ മാത്രമാണെ'ന്ന്  പറഞ്ഞുകൊണ്ടാണ് കൃഷിമാഷ് തന്റെ 'അധ്യാപനം' തുടങ്ങിയത്. വേഷവിധാനവും അത്തരത്തിലായിരുന്നു. അദ്ദേഹത്തിന്റെ വിനയവും ലാളിത്യവും സ്വന്തം തൊഴിലിനോടുള്ള ആദരവും ആത്മവിശ്വാസവും ആത്മാഭിമാനവുമാണ്  ഈ വെളിപ്പെടുത്തലിലൂടെ നാം മനസ്സിലാക്കുന്നത്. കൃഷിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു. കൃഷിയെപ്പറ്റി പറഞ്ഞുകൊടുക്കുക മാത്രമല്ല അത് ചെയ്തുകാണിച്ചുകൊണ്ടാണ് അദ്ദേഹം ക്ലാസ് എടുത്തത്. കളകള്‍, അവയുടെ കരുത്ത്, കീടങ്ങള്‍ക്ക് അവ എങ്ങനെ താവളമാകുന്നു തുടങ്ങി കളകളെ സംബന്ധിച്ച കാര്യങ്ങളും മണ്ണിലെ പോഷകമൂല്യങ്ങള്‍, കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നിങ്ങനെ കൃഷിയുടെ എല്ലാ മേഖലകളിലേക്കും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയെ കൊണ്ടുപോയി. സംസാരിക്കുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും അദ്ദേഹം ജോലി നിര്‍ത്തിയില്ല. കുട്ടികളും അതേ മാര്‍ഗത്തിലൂടെ സഞ്ചരിച്ചത് അധ്യാപകന്റെ മിടുക്കുതന്നെയാണ്. ചുരുക്കത്തില്‍, അദ്ദേഹം സ്വന്തം അനുഭവത്തില്‍നിന്നു നേടിയ അറിവാണ് കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തത്. അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു.

2. ആധാരപ്പെട്ടിയും തലയിലേറ്റി പൂരസ്ഥലത്ത് നില്‍ക്കുന്ന മുട്ടസ്സുനമ്പൂരിയും 'വീട്ടില്‍ വെണ്ണയുണ്ടെങ്കില്‍ കണ്ണിനു നല്ലത്, വെണ്ണയില്ലെങ്കില്‍ പല്ലിനും മോണയ്ക്കും നല്ലത്' എന്നുപറയുന്ന മുല്ലാ നസ്‌റുദ്ദീനും ഈ സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്ത്?
ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന പൊങ്ങച്ചക്കാര്‍ക്കുള്ള മറുപടിയാണ് ആധാരപ്പെട്ടി തലയിലേറ്റിയ മുട്ടസ്സുനമ്പൂരി. തങ്ങളുടെ പ്രൗഢിയും വലുപ്പവും സമൂഹത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് മേനിനടിക്കുന്ന അല്‍പ്പന്മാരെ മുട്ടസ്സുനമ്പൂരി കണക്കിനു കളിയാക്കുന്നു. തങ്ങളുടെ പ്രവൃത്തിയിലെ അനൗചിത്യത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനും തിരുത്താനുമാണ് അദ്ദേഹം ശ്രമിക്കുന്നത്.
വെണ്ണ കഴിക്കണമെന്ന് മുല്ല ആഗ്രഹിച്ചു. വെണ്ണയുണ്ടെങ്കില്‍ കണ്ണിനു നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ വെണ്ണയില്ല എന്നറിഞ്ഞപ്പോള്‍ വെണ്ണ പല്ലിനും മോണയ്ക്കും  കേടുണ്ടാക്കും എന്നാണ്  അദ്ദേഹം പറയുന്നത്. അവസരത്തിനൊത്ത് വാക്കു മാറ്റിപ്പറയുന്നവരുടെ പ്രതിനിധിയാണ് ഇവിടെ മുല്ലാ നസ്‌റുദ്ദീന്‍.  ഏതവസരത്തിലായാലും സ്വന്തം നില ഭദ്രമാക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയുന്നു. അഭിപ്രായത്തിനു സ്ഥിരതയില്ലാത്തവരെയും ഇവിടെ പരിഹസിക്കുന്നതായി കാണാം. അങ്ങനെ നോക്കുമ്പോള്‍ മുട്ടസ്സുനമ്പൂരിയുടെയും മുല്ലാ നസ്‌റുദ്ദീന്റെയും കഥകള്‍ സമൂഹത്തിന് നേര്‍വഴി  കാണിച്ചുകൊടുക്കുന്നുവെന്ന് കാണാം.

3. മഹാരോഗങ്ങളെ മറികടക്കാന്‍ ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും പിന്‍ബലം എന്നാണ്  'കാന്‍സര്‍വാര്‍ഡിലെ ചിരി'യില്‍ ഇന്നസെന്റ് പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് അത് 'ചിരി' ആയിരുന്നു. രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഈ സമീപത്തെക്കുറിച്ച് നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതൂ. 
അപ്രതീക്ഷിതമായി തനിക്ക് വന്നുപെട്ട കാന്‍സര്‍  എന്ന മാരകരോഗത്തെ ചെറുക്കാന്‍ ചിരിയായിരുന്നു ഇന്നസെന്റിന്റെ
പിന്‍ബലം. മരുന്നുകളോടൊപ്പം അദ്ദേഹം തന്റെ സഹജമായ നര്‍മ്മബോധമുപയോഗിച്ച് എന്തിലും ചിരി കണ്ടെത്താന്‍ തുടങ്ങി. ഇത് രോഗത്തെ മറികടക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് മാരകരോഗങ്ങളായോ അപകടങ്ങളായോ പരാജയങ്ങളായോ ഒക്കെ വരാം. എന്നാല്‍ അതിനെ എങ്ങനെയാണ് നമ്മള്‍ നേരിടുക എന്നതാണ് പ്രധാനം. പ്രതിസന്ധികളില്‍ പതറാതെ അതിനെ ധൈര്യത്തോടെ നേരിടുന്നവരാണ് ജീവിതത്തില്‍ വിജയം കൈവരിക്കുന്നത്. പ്രതിസന്ധികളില്‍ നിരാശപ്പെട്ട്  പിന്‍വാങ്ങുന്നവര്‍ക്ക് ഒരിക്കലും വിജയികളാകാന്‍ സാധിക്കുകയില്ല. തനിക്ക്  കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അതിനെ ചിരിയോടെ നേരിട്ടതുകൊണ്ടാണ് ഇന്നസെന്റിന് രോഗത്തെ മറികടക്കാനും തന്റെ ജീവിതത്തില്‍ പുതിയ പുതിയ വിജയങ്ങള്‍ കൈവരിക്കാനും  സാധിച്ചത്. രോഗവിമുക്തനായ  അദ്ദേഹം സിനിമാഭിനയത്തില്‍ കൂടുതല്‍ തിളങ്ങുക മാത്രമല്ല, ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. തനിക്കു ബാധിച്ച രോഗത്തില്‍ നിരാശപ്പെടാതെ തക്കസമയത്ത് ഉചിതമായ  ചികിത്സ തേടുകയും ഒപ്പം തനിക്ക് ലഭിച്ച നര്‍മ്മബോധത്തെ കൈവിടാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ഇതെല്ലാം അദ്ദേഹത്തിന് സാധിച്ചത്. ഇന്നസെന്റിന്റെ ഈയൊരു സമീപനം കാന്‍സര്‍രോഗികള്‍ക്കു മാത്രമല്ല, ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളില്‍ പതറി മനസ്സുതളര്‍ന്ന് നില്‍ക്കുന്നവര്‍ക്കും  പ്രചോദനമാണ്.

4. കാസിമിനെക്കുറിച്ച് നിങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കഥാപാത്രനിരൂപണം തയാറാക്കുക.
സര്‍വസൗഭാഗ്യങ്ങളുമുണ്ടായിരുന്നിട്ടും യാചകനെപ്പോലെ ജീവിച്ച അറുപിശുക്കനാണ് അബൂകാസിം എന്ന മുറിവൈദ്യന്‍. പഴകിയതും നൂറുകണക്കിന് തുണിക്കഷണങ്ങള്‍ തുന്നിച്ചേര്‍ത്തതുമായ കോട്ടും മുഷിഞ്ഞ് നിറംകെട്ട തൊപ്പിയും അഴുക്കടിഞ്ഞ ശരീരവും നിറയെ ആണികള്‍ തറച്ച തുകല്‍ച്ചെരുപ്പുകളുമായിരുന്നു കാസിമിന്റെ പ്രത്യേകത. ചെരുപ്പുകള്‍ തേഞ്ഞുപോകാതിരിക്കാന്‍ കക്ഷത്തില്‍വച്ചാണ് അയാള്‍ നടക്കുക. തന്നിലേക്കുമാത്രം ചുരുങ്ങിപ്പോയ കഥാപാത്രമാണ് അബൂകാസിം. പിശുക്കന്‍ മാത്രമല്ല, അത്യാഗ്രഹിയും സഹകരണമനോഭാവമില്ലാത്ത ആളുമാണ്. അതിനാല്‍ത്തന്നെ അയാള്‍ എല്ലാവരുടെയും കണ്ണില്‍ വെറുക്കപ്പെട്ടവനും ഒപ്പം പരിഹാസ്യനുമാണ്.
ഇത്തരം ആള്‍ക്കാര്‍ വേഗം ആപത്തില്‍ച്ചെന്നുപെടും. അവരെ സഹായിക്കാനും ആരുമുണ്ടാവില്ല. അബൂകാസിമിന്റെ സര്‍വനാശത്തിനു കാരണം അയാളുടെ വ്യക്തിത്വത്തിന്റെ ഭാഗമായി അയാള്‍ കരുതിയിരുന്ന ചെരുപ്പുകള്‍തന്നെയാണ്. ഒന്നു പരിഹരിക്കുമ്പോള്‍ മറ്റൊന്ന് എന്ന കണക്കിന് ദൗര്‍ഭാഗ്യങ്ങള്‍ ആ ചെരുപ്പുമൂലം കാസിമിന് വന്നുപെട്ടു.  ആരോടും സഹതാപമോ കാരുണ്യമോ സ്‌നേഹമോ പരിഗണനയോ കാണിക്കാത്ത ആളാണ് കാസിം. തനിക്കുള്ളത് ഇല്ലാത്തവര്‍ക്കുകൂടി പങ്കിട്ടു ജീവിതം സാര്‍ഥകമാക്കുകയാണ് നാം ചെയ്യേണ്ടത്. അങ്ങനെയുള്ളവര്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും.

5. സ്‌നേഹം സുഖമുള്ള ഒരനുഭവമാണ്.
സ്‌നേഹം നമ്മെ പരസ്പരം ബന്ധിപ്പിക്കുന്നു.
കുന്നോളം സ്‌നേഹം കടലോളം സ്‌നേഹം എന്നെല്ലാം നാം പ്രയോഗിക്കാറുണ്ടല്ലോ. പ്രയാസമോ ഭാരമോ അല്ലാത്ത അളവറ്റ സ്‌നേഹത്തെയാണ് 'മയില്‍പ്പിലീസ്പര്‍ശം' എന്ന  പാഠത്തിലൂടെ നിങ്ങള്‍ തിരിച്ചറിഞ്ഞത്. കാട്ടിലെ  മൃഗങ്ങള്‍ക്കു മാത്രം ബാധകമായ കാര്യമല്ല അഷിത ആ കഥയിലൂടെ അവതരിപ്പിക്കുന്നത്.
മനുഷ്യരുടെ ഇടയില്‍ ഉണ്ടാവേണ്ട പരസ്പരസ്‌നേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു  ലഘുപ്രസംഗം  തയാറാക്കുക.
പ്രിയമുള്ളവരേ,
സ്‌നേഹം, ലോകത്തിന്റെ നിലനില്‍പ്പിന് ആധാരമായ  വികാരമാണ്. ബന്ധങ്ങള്‍ ബലപ്പെടുത്താന്‍ സ്‌നേഹത്തിനേ കഴിയൂ. സ്‌നേഹമുള്ളയിടത്ത് തളിര്‍പ്പുണ്ടാകും പൂക്കളുണ്ടാവും സൗരഭ്യമുണ്ടാകും. സ്‌നേഹമില്ലെങ്കിലോ അവിടെ പകയും വിദ്വേഷവും. പരസ്പരസ്‌നേഹം ജീവിതത്തെ ഒന്നിപ്പിക്കുന്നു. അത് സുഖമുള്ള ഒരനുഭവമാണ്.
മാതാപിതാക്കളും മക്കളും തമ്മില്‍, സഹോദരങ്ങള്‍ തമ്മില്‍, അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍- അങ്ങനെ പരസ്പര സ്‌നേഹത്തിന്റെ പല തലങ്ങള്‍ നമുക്കു മുന്‍പില്‍ കാണാം. ഒരാളില്‍നിന്ന് അടുത്തയാളിലേക്ക് സ്‌നേഹം ഒഴുകിയിറങ്ങുന്നു. ആ ഒഴുക്ക് നിലയ്ക്കുമ്പോള്‍ അവിടെ വിദ്വേഷവും വെറുപ്പും ഒഴുകാന്‍ തുടങ്ങും. അത് മനസ്സുകള്‍ തമ്മില്‍ അകലാനിടയാക്കും. ഇന്ന് നാം  കാണുന്ന എല്ലാവിധ അക്രമങ്ങള്‍ക്കും അനീതികള്‍ക്കും  കാരണം ഈ സ്‌നേഹമില്ലായ്മയാണ്. ഇന്നത് വളര്‍ന്ന് പ്രപഞ്ചത്തോടൊപ്പം  ആയിരിക്കുന്നു. സ്വാര്‍ഥതയാണ് ഇവിടെ ശത്രു. മറ്റുള്ളവരെയും  തന്നെപ്പോലെ  കരുതാന്‍ മാത്രം മനസ്സ് വളര്‍ത്താന്‍ ഇന്നാരും  ശ്രമിക്കുന്നില്ല. അന്യന്റെ ദുഃഖങ്ങള്‍ കാണാനോ അവനെ മനസ്സിലാക്കാനോ ഇന്ന് ആര്‍ക്കും സമയമില്ല. ശത്രുത വച്ചുപുലര്‍ത്തുന്ന സമൂഹവും രാജ്യങ്ങളും നമുക്ക് ഇന്ന് ശാപമായി മാറുന്നു.
സ്‌നേഹത്തിന്റെ അഭാവത്താല്‍ മനുഷ്യന്‍ ഇന്ന് മൃഗമായി മാറുന്നു എന്നു നമുക്ക് പറയാന്‍ കഴിയുന്നു. എന്നാല്‍ മൃഗങ്ങള്‍പോലും അവരുടെ ഭക്ഷണത്തിനോ സ്വയരക്ഷയ്‌ക്കോ അല്ലാതെ മറ്റൊന്നിനെയും ആക്രമിക്കുന്നില്ല. അത് പ്രകൃതി നല്‍കിയ ഒരനുഗ്രഹമാണ്. മൃഗങ്ങള്‍ പ്രകൃതിയുടെ ആ കനിവിനെ അനുസരിക്കുമ്പോള്‍ മനുഷ്യന്‍ സ്വന്തം നേട്ടം മാത്രം നോക്കി,  തന്റെ സഹോദരനെയും മാതാപിതാക്കളെയും എല്ലാം അകറ്റിനിര്‍ത്തുന്നു. വിവേകവും വിവേചനബുദ്ധിയുമുള്ള മനുഷ്യന്‍ മൃഗത്തേക്കാള്‍ അധഃപതിക്കുന്നു എന്ന് മനസ്സിലാക്കാം. മനുഷ്യസ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ, കരുതലിന്റെ, ആശ്വാസത്തിന്റെ  എല്ലാം ജീവിച്ചിരുന്ന തെളിവുകളാണ് മദര്‍തെരേസയെപ്പോലുള്ള പുണ്യാത്മാക്കള്‍. സ്‌നേഹത്തെപ്പറ്റി പറയാതെ അവര്‍ നമുക്കത് പ്രവൃത്തിയിലൂടെ കാണിച്ചു തന്നു. അത്തരം വലിയ വലിയ മഹത്തുക്കള്‍ സ്വന്തമായുള്ള നമുക്ക് പരസ്പരം സ്‌നേഹിക്കാനല്ലാതെ വെറുക്കാനും  യുദ്ധം നടത്താനും കണ്ടിട്ടും കാണാതെ പോകാനും എങ്ങനെ കഴിയും?
ഓരോരുത്തരുടെയുള്ളിലും  നിറഞ്ഞ സ്‌നേഹമുണ്ട്.  അതവിടെത്തന്നെ ഇരിക്കാന്‍ ഉള്ളതല്ല. ആ സ്‌നേഹം മറ്റുള്ളവരിലേക്ക് പകരുമ്പോഴാണ് സ്‌നേഹമാകുന്നത്. യേശുക്രിസ്തു പഠിപ്പിക്കുന്നതും അതാണ്, പരസ്പരം സ്‌നേഹിക്കുവാന്‍. നാം നമ്മുടെ സഹോദരനെ, സുഹൃത്തിനെ, ചുറ്റുമുള്ളവരെ സ്‌നേഹിക്കുമ്പോള്‍ അത് നമ്മെത്തന്നെ സ്‌നേഹിക്കലാണ്. ആ സ്‌നേഹം വിശ്വസ്‌നേഹമായി  മാറുന്നു.  പ്രകൃതിയും പ്രപഞ്ചവും നമ്മെ സ്‌നേഹിക്കുന്നത് നാം തിരിച്ചറിയും. ആ തിരിച്ചറിവ് നമ്മെ കൂടുതല്‍  വിനയമുള്ളവരാക്കും. അത് ജീവിതത്തെ കൂടുതല്‍ പ്രകാശമുള്ളതാക്കും. പരസ്പരം സ്‌നേഹിക്കുന്നതിലൂടെ ജീവിതം സ്വാര്‍ഥത വെടിഞ്ഞ് സാര്‍ഥകമാകട്ടെ എന്നാശംസിച്ചുകൊണ്ട്
നിര്‍ത്തുന്നു.
നന്ദി, നമസ്‌കാരം.

Malayalam  (അടിസ്ഥാനപാഠാവലി)
1. കുട്ടിരാമമേനോന്‍ മാസ്റ്ററെ അക്കിത്തം അച്യുതന്‍ നമ്പൂതിരി ചിത്രീകരിച്ചിട്ടുള്ളത് എങ്ങനെയെന്ന് മനസ്സിലാക്കിയല്ലോ? മാസ്റ്ററെക്കുറിച്ചുള്ള ആ വിവരണം സ്വന്തം വാക്യത്തില്‍ വര്‍ണിക്കുക.
കുട്ടിരാമമേനോന്‍ മാസ്റ്റര്‍ അന്നത്തെ ദിനപത്രവുമായി ക്ലാസില്‍ പ്രവേശിച്ചു. കാതിലുള്ള കടുക്കന്റെ പ്രഭകൊണ്ട്് അദ്ദേഹത്തിന്റെ കവിള്‍ തുടുത്തിരിക്കുന്നു. നെറ്റിയില്‍ അരക്കാലുറുപ്പികയുടെ വലുപ്പത്തിലുള്ള ചന്ദനപ്പൊട്ട്. ചൂണ്ടുവിരല്‍ മൂക്കില്‍ച്ചേര്‍ത്ത് ആരും ശബ്ദിക്കരുത് എന്ന് ആംഗ്യം കാണിച്ചശേഷം അദ്ദേഹം മോതിരങ്ങള്‍ അണിഞ്ഞ കൈകള്‍കൊണ്ട് പത്രം നിവര്‍ത്തി വായിക്കാന്‍ തുടങ്ങി. കുട്ടിരാമമേനോന്‍ മാസ്റ്ററുടെ അതീവഹൃദ്യമായ വാങ്മയചിത്രമാണ് കവി വരച്ചുകാണിക്കുന്നത്.

2.   ''ഒരച്ഛനമ്മയ്ക്കു പിറന്നമക്കള്‍
ഓര്‍ത്താലൊരൊറ്റത്തറവാട്ടുകാര്‍ നാം
നാഥന്റെ മുറ്റത്തു വിളഞ്ഞിടുന്ന
നന്‍മുന്തിരിക്കൊത്ത മനുഷ്യവര്‍ഗം''
                                  - ഉള്ളൂര്‍
''ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗര   മണ്ഡലം.
ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ്   ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യനിര്‍മ്മല പൗര്‍ണമി.''      
                                           - അക്കിത്തം
ഈ രണ്ടു കവിതാഭാഗങ്ങളും 'കണ്ടാലറിയാത്തത്' എന്ന പാഠഭാഗത്തിന്റെ  ആശയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? കുറിപ്പ് തയാറാക്കുക.
ഒരച്ഛനും  അമ്മയ്ക്കും പിറന്നവരാണ് നാമെല്ലാമെന്നും അതിനാല്‍ത്തന്നെ നാം ഒരു തറവാട്ടുകാരാണെന്നുമാണ് ഉള്ളൂര്‍ പറയുന്നത്. ശ്രീനാരായണഗുരുവിന്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ദര്‍ശനവുമായി ഉള്ളൂരിന്റെ വരികളെ ചേര്‍ത്തുവയ്ക്കാം. ഈശ്വരനാണ് നമ്മുടെ സ്രഷ്ടാവ്. അദ്ദേഹം ആരെയും  ഒരു പ്രത്യേക ജാതിയെന്നോ, മതമെന്നോ പറഞ്ഞ് സൃഷ്ടിച്ചതല്ല. ജാതിമതങ്ങള്‍ മനുഷ്യസൃഷ്ടി മാത്രമാണ്. ഈശ്വരന്‍ തന്റെ മുറ്റത്ത് നട്ടുവളര്‍ത്തിയ നന്‍മുന്തിരിയാണ് മനുഷ്യവര്‍ഗം എന്നും അദ്ദേഹം വിശദീകരിക്കുന്നു. അതിനാല്‍ ഉള്ളൂരിന്റെ വരികള്‍ മനുഷ്യരെല്ലാവരും ഒന്നാണെന്ന ചിന്ത നമുക്ക് തരുന്നു. ജാതിയും മതവും കൊണ്ട് മനുഷ്യനെ വേര്‍തിരിക്കുന്നത് നീതിയല്ല.
     മനുഷ്യനന്മയിലുള്ള വിശ്വാസംതന്നെയാണ് അക്കിത്തം തന്റെ  കവിതയിലും പറയുന്നത്. മറ്റുള്ളവര്‍ക്കായി കണ്ണീര്‍ പൊഴിക്കുമ്പോള്‍, ആത്മാവില്‍ ആയിരം സൂര്യമണ്ഡങ്ങളുണ്ടാകുമെന്നും ഹൃദയത്തില്‍ നിര്‍മ്മലമായ
പൗര്‍ണമി നിറയുമെന്നും കവി പറയുന്നു. സ്വന്തം സുഖത്തിനും  സന്തോഷങ്ങള്‍ക്കുമപ്പുറം, അന്യന്റെ സുഖത്തിനും സന്തോഷത്തിനും കൂടി പരിഗണന നല്‍കണം എന്നാണ് കവി ഓര്‍മ്മിപ്പിക്കുന്നത്.
'അവനവനാത്മസുഖത്തിനാചരിക്കു-
   ന്നവയപരന്നു സുഖത്തിനായ് വരേണം.'
എന്ന ഗുരുവചനമാണിവിടെ നാം ഓര്‍ക്കുന്നത്. മനുഷ്യനെ  മനുഷ്യനായിക്കാണാന്‍ കഴിയുന്നവര്‍ക്കേ മറ്റുള്ളവര്‍ക്കുവേണ്ടിക്കൂടി പ്രവര്‍ത്തിക്കാനാകൂ. അന്യരെ സ്വന്തമെന്നപോലെ, സഹോദരനെന്നപോലെ സ്‌നേഹിക്കാനാണ് ഈ നാരായണഗുരുവും നമ്മെ പഠിപ്പിക്കുന്നത്. അത് സ്വന്തം ജീവിതത്തെ മാത്രമല്ല, അന്യന്റെ ജീവിതത്തെയും പ്രകാശപൂര്‍ണമാക്കും.

3. ''ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്'' -ഗുരുദേവന്റെ  വാക്കുകളാണിവ.  മനുഷ്യനന്മയെക്കുറിച്ചുള്ള ഗുരുദേവന്റെ  അഭിപ്രായങ്ങള്‍ വിശകലനം ചെയ്ത് ലഘുകുറിപ്പ് തയാറാക്കുക. 
മനുഷ്യനന്മയ്ക്ക് അടിസ്ഥാനം മതമോ ജാതിയോ അല്ല, അയാളുടെ കര്‍മ്മമാണ്. മറ്റുള്ളവരെ സഹോദരങ്ങളായി കണക്കാക്കാന്‍ പഠിക്കുമ്പോഴാണ് ഒരാള്‍ നല്ല മനുഷ്യനാവുന്നത്. അപ്പോള്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാനും അവരെ സഹായിക്കാനും അയാള്‍ സന്നദ്ധനാകും. അതയാളെ സേവനത്തിനും ത്യാഗത്തിനും പ്രേരിപ്പിക്കും. സ്വന്തം സുഖത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കാതെ മറ്റുള്ളവരുടെ സുഖത്തിനായി പരിശ്രമിക്കുന്നതാണ് സേവനം. സ്വന്തം സുഖം ഉപേക്ഷിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് ത്യാഗമാണ്.  സേവനത്തിനും ത്യാഗത്തിനും ഒരാളെ പ്രേരിപ്പിക്കുന്നത് സ്‌നേഹമാണ്. സ്വന്തം വീട്ടിലുള്ളവരെ  മാത്രമല്ല, അയലത്തുള്ളവരെയും അകലെയുള്ളവരെയും സഹായിക്കാന്‍ സ്‌നേഹം പ്രേരിപ്പിക്കുന്നു. ഇപ്രകാരം സമൂഹത്തിനുവേണ്ടി സേവനമനുഷ്ഠിക്കാനുള്ള സന്മനസ്സാണ് നമുക്ക് വേണ്ടത്. ഇതാണ് ഗുരുദേവന്‍ ലക്ഷ്യം വച്ച മനുഷ്യനന്മ.

4. ആഴമേറിയ ഗുരുശിഷ്യബന്ധത്തിന്റെ തെളിവാണ് ചന്തുപ്പണിക്കരും കൃഷ്ണന്‍നായരും തമ്മിലുള്ള കണ്ടണ്ടുമുട്ടല്‍.  വിശദീകരിക്കുക.
കൃഷ്ണന്‍നായര്‍ ഗുരുവിനെ കണക്കാക്കിയിരുന്നത് ഈശ്വരനു തുല്യമായാണ്. അദ്ദേഹത്തെ ചായക്കട നടത്തിക്കൊണ്ടണ്ടിരിക്കുന്ന അവസ്ഥയില്‍ കണ്ടണ്ടപ്പോള്‍  ശിഷ്യന്റെ മനസ്സു തകര്‍ന്നുപോയി. കണ്ണുകള്‍ നിറഞ്ഞൊഴുകി. അതുകണ്ടണ്ട ശിഷ്യനെ  ഗുരു തന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഗുരുപത്‌നി വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാന്‍പോലും കൃഷ്ണന്‍നായര്‍ക്കായില്ല. ഗുരു ശിഷ്യനെ ആലിംഗനം ചെയ്തുകൊണ്ടണ്ടു പറഞ്ഞത് വിധിതരുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നാണ്. അദ്ദേഹം പടിക്കലോളം വന്നാണ് ശിഷ്യനെ യാത്രയാക്കിയത്. തന്റെ ദയനീയമായ ജീവിതാവസ്ഥ ശിഷ്യന് ജീവിതകാലം മുഴുവനും   പാലിക്കേണ്ടണ്ട പാഠമായി പകര്‍ന്നുനല്‍കുന്ന ഉല്‍കൃഷ്ടനായ ഗുരുവിനേയും അത് ഹൃദയത്തില്‍ സ്വീകരിക്കുന്ന ശിഷ്യനേയുമാണ്  ഈ കണ്ടണ്ടുമുട്ടലില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

5. ''ഈയൊരു വിദ്യ വശത്താക്കാന്‍ പറ്റുന്നില്ലെങ്കില്‍ എനിക്കിനി കണ്ണു വേണ്ടണ്ട'' കഥകളി പഠനത്തോടുള്ള  കൃഷ്ണന്‍നായരുടെ സമീപനം മേല്‍പ്പറഞ്ഞ വരികളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുക.
തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം കഥകളി പഠിക്കുകയാണെന്ന് തീര്‍ച്ചപ്പെടുത്തിയ കൃഷ്ണന്‍നായരെയാണ് ഈ വാക്കുകളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. അതിനുവേണ്ടണ്ടി കണ്ണുകള്‍ നഷ്ടപ്പെടുത്താന്‍ വരെ അദ്ദേഹം തയാറാവുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിതാവസ്ഥയില്‍നിന്ന് അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയര്‍ത്തിയത് ഈ മനോഭാവമാണ്. തീവ്രമായ ആഗ്രഹത്തോടെ ലക്ഷ്യം നേടിയെടുക്കുവാന്‍ കഠിനമായി അധ്വാനിച്ചാല്‍ വലിയ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കലാമണ്ഡലം  കൃഷ്ണന്‍നായരുടെ ജീവിതം. രാമേശ്വരം കടപ്പുറത്ത് കടല വിറ്റ്  ജീവിക്കുമ്പോഴും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുവേണ്ടണ്ടി  കഠിനാധ്വാനം ചെയ്തിരുന്ന ബാലനാണ് ലോകത്തിന്റെ അംഗീകാരവും ആദരവും നേടിയ നമ്മുടെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുല്‍കലാം.   ഇവരുടെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണ്.

English
1. Lily was standing on the school verandah. The class teacher, Gracy and the other children were looking at her. Lily’s face became pale. What would Lily’s thoughts be?
Ans:
My God! Why does the teacher send me out of the classroom? Why are they looking at me and teasing me? Is it my fault that I’m born as a poor girl? I was a little late for the class. It’s my fault. I admit it. But it’s only because of the heavy rain and I didn’t have an umbrella. Why can’t the teacher understand me? Who will come to help me? Oh God! Please come and help me. I want to study. I want to live like them. I want to lead a successful life. Help me!
2. Is rain a joyful experience to you? Write a brief paragraph on rain.
Ans:
Yes, of course, rain is a joyful experience to me. I like to watch rain, especially the formation of small delicate bubbles in puddles as the raindrops fall in it. I like to play in rain. I like the musical pitter- patter sound of rain. I like the smell of earth when rain occurs after a long time. I like to see plants and trees 
laden with raindrops. They look very fresh and pleasant after a rain. I love rain very much.

3. Describe the Swallow in the story ,‘The Happy Prince’ in your own words.
Ans:
Description of  the swallow
The swallow took shelter under the 
statue of the Happy Prince. He was kind- hearted. He was inspired by the soft heart of the Prince and thus he became  ready to help others. He spent the rest of his life for others. He obeyed the Prince and fulfilled all his wishes. At the end, he expressed his unwillingness to leave the blind Prince and so he took a daring decision to stay with the Prince forever. He was sure that he would never be able to survive the severe winter. Yet he was ready to stay with the Prince and give his own life for others. The greatness of the swallow cannot be described in words. 

4. Some people in the city decided to prepare  a notice to be put up against the removal of the statue. Prepare the likely notice.
Ans:
5. How did the piper in the story, ‘The Pied Piper of Hamelin,’ take revenge?
Ans:
The piper went to the street. He took the pipe. He played another tune. Hearing the sound, all the children came to him. Blowing the pipe, he walked to the mountains. All the children followed him. The piper and the children disappeared. Thus Hamelin lost all its children.

Hindi









Social Science
  1. സൂര്യനും സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ഉള്‍പ്പെട്ടതാണ് സൗരയൂഥം.
a. ഗ്രഹങ്ങള്‍ എന്നാല്‍ എന്താണ്?
b. സൗരയൂഥത്തിലെ ഗ്രഹങ്ങളെ സൂര്യനില്‍ നിന്നുള്ള അകലത്തിന്റെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തി എഴുതുക.
c. സൗരയൂഥത്തില്‍ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങള്‍ ഏതാണ്?
ഉത്തരം:
a.   സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ഗ്രഹങ്ങള്‍.
b. ബുധന്‍ശുക്രന്‍ ഭൂമി ചൊവ്വ വ്യാഴംശനിയൂറാനസ്‌നെപ്റ്റിയൂണ്‍.
c. ബുധന്‍, ശുക്രന്‍

2. തന്നിരിക്കുന്ന പട്ടികയില്‍ വന്‍കരകളും അവയുടെ സവിശേഷതകളും ശരിയായ രീതിയില്‍ ക്രമീകരിക്കുക.
3. ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്ന ജീവിതം നിലനിന്നകാലം ഋഗ്വേദകാലം എന്നറിയപ്പെടുന്നു.
a. സാമവേദം, യജുര്‍വേദം, അഥര്‍വവേദം എന്നിവയില്‍ പരാമര്‍ശിക്കുന്ന ജീവിതം നിലനിന്നകാലം ഏത് പേരില്‍ അറിയപ്പെടുന്നു?
b. ആര്യന്മാരുടെ ഗംഗാസമതലത്തിലേയ്ക്കുള്ള മുന്നേറ്റത്തിന് കാരണമായ ഘടകങ്ങള്‍ എന്തെല്ലാം?
ഉത്തരം: 
a. പില്‍ക്കാലവേദകാലം.
b. ◼️ ഗോത്രങ്ങള്‍ തമ്മിലുള്ള കലഹം.
        ◼️ പുതിയ ഗോത്രങ്ങളുടെ ഉത്ഭവം.
        ◼️ ജനസംഖ്യാ വര്‍ധനവ്.

4. ബ്രാക്കറ്റില്‍ നിന്ന് ശരിയായവ തെരഞ്ഞെടുത്ത് പട്ടിക പൂര്‍ത്തിയാക്കുക.
(സംസ്‌കൃതം, ജൈനമതം, ബിംബിസാരന്‍, സമുദ്രഗുപ്തന്‍, പാലി, അശോകന്‍)

ഉത്തരം:
a. ബിംബിസാരന്‍
b. ജൈനമതം
c. പാലി
d. അശോകന്‍

5. കുടുംബങ്ങള്‍ക്ക് വ്യത്യസ്ത സ്രോതസ്സുകളില്‍ നി ന്നും വരുമാനം ലഭിക്കുന്നു. വ്യത്യസ്ത ചെലവുകളും അനുഭവപ്പെടുന്നു. 
വ്യത്യസ്ത കുടുംബങ്ങളുടെ വരവും ചെലവും കാണിക്കുന്ന പട്ടികയാണ് താഴെ കാണുന്നത്.

a. ഈ കുടുംബങ്ങളുടെ വരുമാനവും ചെല
വും പരിശോധിച്ച് നിഗമനങ്ങള്‍ എഴുതുക.
b. ഇതില്‍ ഏത് കുടുംബത്തിനാണ് സാമ്പത്തി ക ഭദ്രത ഉള്ളത്?
c. വരവ് - ചെലവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ നി ങ്ങള്‍ക്ക് കൊടുക്കാവുന്ന നിര്‍ദ്ദേശങ്ങള്‍ എഴുതുക.
ഉത്തരം:
a. കുടുംബം 1 ന്റെ ആകെ മാസവരുമാനത്തെക്കാള്‍ കൂടുതലാണ് ആകെ മാസചെലവ്. ഈ കുടുംബം ചെലവ് കുറച്ച് വരുമാനത്തോടൊപ്പം കൊണ്ടുവരേണ്ടിയിരിക്കുന്നു.
▲ കുടുംബം 2 ന്റെ വരുമാനവും ചെലവും തുല്യമാണ്.
▲ കുടുംബം 3 ന്റെ വരുമാനം ചെലവിനേക്കാള്‍ കൂടുതലാണ്. കാരണം ഈ കുടുംബം മിതവ്യയം ശീലമാക്കിയിരിക്കുന്നു.
b. കുടുംബം 3 നാണ് സാമ്പത്തികഭദ്രത ഉള്ളത്.
c. വരുമാനത്തില്‍ ഒതുങ്ങുന്ന വസ്തുക്കള്‍ മാത്രം വാങ്ങുക.
ഉല്പാദിപ്പിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ വാങ്ങാതെ സ്വയം ഉല്പാദിപ്പിക്കുക.
 ഒഴിവാക്കാന്‍ കഴിയുന്ന ചെലവുകള്‍ ഒഴിവാക്കുക.
 പ്രതീക്ഷിക്കാത്ത അത്യാവശ്യ ചെലവുകള്‍ ഏതു സമയത്തും ഉണ്ടാകുമെന്നു കരുതി വരവിലൊരുപങ്ക് മാറ്റി വയ്ക്കുന്നത് ശീലമാക്കുക.
 ലളിതജീവിതം നയിക്കുക.
 ആവശ്യമുള്ളതും ഗുണമേന്മയുള്ളതുമായ സാധനങ്ങള്‍ കണ്ടെത്തി വാങ്ങുക.
 അത്യാവശ്യമുള്ള സാധനം മാത്രം വാങ്ങുക.

Basic Science

1. വിത്തുകള്‍ വിതരണം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത എന്ത്?
ഉത്തരം: സസ്യത്തിന്റെ വിത്തുകള്‍ അതിന്റെ ചുവട്ടില്‍ തന്നെ വീണു മുളയ്ക്കുകയാണെങ്കില്‍ അവയ്‌ക്കെല്ലാം വളരാന്‍ ആവശ്യമായ മണ്ണ്, വെള്ളം, സൂര്യപ്രകാശം, ധാതുലവണങ്ങള്‍ എന്നിവ ലഭിക്കുകയില്ല. അതിനാല്‍ വിത്തുകള്‍ പല ഭാഗങ്ങളിലായി വിതരണം ചെയ്യപ്പെടേണ്ടത് ആവശ്യമാണ്.

2. വീട്ടില്‍ വൈദ്യുതി ഉപയോഗം എങ്ങനെയെല്ലാം നിയന്ത്രിക്കാം?
ഉത്തരം: 
▲ ആവശ്യമുള്ളപ്പോള്‍ മാത്രം ലൈറ്റും ഫാനുംഉപയോഗിക്കുക.
▲ ആവശ്യം കഴിഞ്ഞാല്‍ വൈദ്യുതോപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുക.
▲ ഒഴിഞ്ഞ മുറിയില്‍ ഫാന്‍, ലൈറ്റ് എന്നിവ ഒഴിവാക്കുക.
▲ വോള്‍ട്ടേജ് കുറഞ്ഞ സമയങ്ങളില്‍ വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
▲ ISI മുദ്രയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക.
▲ സാധാരണ ഫിലമെന്റ് ബള്‍ബിനുപകരം LED ബള്‍ബ് ഉപയോഗിക്കുക.
▲ ആവശ്യമില്ലാത്ത ഇന്‍ഡിക്കേറ്ററുകള്‍ ഒഴിവാക്കുക.
▲ ടെലിവിഷനും മറ്റും സ്റ്റാന്‍ഡ്‌ബൈ മോഡില്‍ കൂടുതല്‍ നേരം നിര്‍ത്താതിരിക്കുക. 

3. ഒരു തടി നേരെമുകളിലേയ്ക്ക്  ഉയര്‍ത്തി ലോറിയില്‍ കയറ്റുമ്പോള്‍ ചെയ്യുന്ന പ്രവൃത്തിയും അതേ തടി ചരിഞ്ഞ പലകയിലൂടെ ഉരുട്ടി അതേ ലോറിയില്‍ കയറ്റുമ്പോള്‍ ചെയ്യുന്ന പ്രവൃത്തിയും  താരതമ്യം ചെയ്യുക?
ഉത്തരം: തടി നേരെ ഉയര്‍ത്തി ലോറിയില്‍ കയറ്റുമ്പോള്‍ അധ്വാനഭാരം കൂടുതലാണ്. ചരിഞ്ഞ പലകയിലൂടെയാകുമ്പോള്‍ തടി അത്രയും പ്രയാസം കൂടാതെ  കയറ്റാന്‍ സാധിക്കുന്നു. ഇവിടെ ചരിവുതലത്തിന്റെ പ്രയോജനം കിട്ടുന്നു.  

4. ചെവിക്ക് അപകടം വരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ഉത്തരം:
▶️ ചെവിക്കുള്ളില്‍ കൂര്‍ത്ത വസ്തുക്കള്‍ ഇടരുത്. 
▶️ വലിയ ശബ്ദങ്ങള്‍ കേള്‍ക്കരുത്. 
▶️ ചെവിയില്‍ വെള്ളമോ മറ്റുദ്രാവകങ്ങളോ ഒഴിക്കരുത്. 
▶️ ചെവിക്ക് ആഘാതം ഏല്‍പ്പിക്കരുത്. 
▶️ ചെവി വൃത്തിയാക്കാന്‍ വേണ്ടണ്ടി ചെവിക്കുള്ളില്‍ അന്യപദാര്‍ഥങ്ങള്‍ ഒന്നും കയറ്റരുത്.  

5. സൗരോര്‍ജ പാനലുകള്‍ എന്നാലെന്ത്?
ഉത്തരം: സൗരോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന ഉപകരണമാണ് സോളാര്‍ സെല്‍. അവയുടെ നിരകളാണ് സോളാര്‍ പാനലുകള്‍. സിലിക്കണ്‍ കൊണ്ട് നിര്‍മിച്ച ദീര്‍ഘചതുരാകൃതിയിലുളള പാളികളാണിവ.  സൗ
രോര്‍ജം  എത്ര  ഉപയോഗിച്ചാലും തീര്‍ന്നുപോകുന്നില്ല. മലിനീകരണം ഉണ്ടാകുന്നുമില്ല.

Mathematics









2 comments:

  1. സൂപ്പർ എനിക്ക് വളരെ ഉപകാരപ്പെട്ടു പിന്നെ ഇത് എപ്പോഴും കിട്ടാൻ എന്ത് ചെയ്യും ? Pls replay ok

    ReplyDelete
  2. എന്തെങ്കിലും Download cheyyumo pls replay pls pls pls

    ReplyDelete

5th Issue

Students India

Students India

6th Issue